ഒഴിവുവേളകള്‍;
ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്്
പൊതുസമൂഹം എല്ലായ്പ്പോഴും രാഷ്ട്രീയമായി, അധ്വാന വര്‍ഗമായി സംഘടിച്ചതുകൊണ്ടാണ് മനുഷ്യപുരോഗതി സാധ്യമായതെന്ന ബോധത്തെ സുഖം, വിനോദം, ഒഴിവുവേളകള്‍ എന്നിങ്ങനെയുള്ള സങ്കല്പമുപയോഗിച്ച് ഇല്ലാതാക്കുന്നു. ഇവിടെ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ രാഷ്ട്രീയവും നമ്മുടെ ജീവിതവുമാണ്. ഇത്തരം മായികമായ സുഖസങ്കല്പത്തില്നിന്ന് കുതറിമാറി രാഷ്ട്രീയരഹിത സങ്കല്പത്തിനുള്ളിലെ രാഷ്ട്രീയം തിരിച്ചറിയേണ്ടത് അനിവാര്യമാകുന്നതുകൊണ്ടാണ് ഫ്രഞ്ച് ചലച്ചിത്രകാരനായ ഴാക് ടാറ്റിയുടെ `മണ്‍സൂര്‍ ഹ്യൂലോസ് ഹോളി ഡേ' എന്ന സിനിമ നമ്മള് വീണ്ടും കാണുന്നത്.
സിനിമയില്‍ ഒരു വലിയ സാനിധ്യമായി `ബീച്ച് റിസോര്‍ട്ട്' നിറയുന്നത് സുഖം തരുന്ന മായികമായ ഒരു സ്ഥലം എന്ന നിലയിലാണ്. വളരെ വൃത്തിയിലും വെടിപ്പിലും വ്യവസ്ഥചെയ്യപ്പെട്ട ഇടം. ഈ ഇടത്തിലേക്കാണ് ഴാക് ടാറ്റി (ഹ്യൂലോ) തന്റെ പഴഞ്ചന്‍ കാര്‍ ഓടിച്ച് കയറ്റി ഇതിനുള്ളിലെ വ്യവസ്ഥകളെയെല്ലാം തകിടംമറിക്കുന്നത്.
സ്വന്തം ദേശം വിട്ട് ഒഴിവുദിനങ്ങള്‍ ആഘോഷിക്കാന്‍ ബീച്ച് റിസോര്‍ട്ടിലെത്തുന്ന ജനക്കൂട്ടത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്. റിസോര്‍ട്ടിനുള്ളില്‍ ഓരോരുത്തരും അവരവരുടേതായ വിനോദങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ (ചീട്ടുകളി, തീനുംകുടിയും മറ്റും) പശ്ചാത്തലത്തില്‍ നമ്മള് കേള്‍ക്കുന്നത് രാജ്യത്തിന്റെ വാര്‍ത്തയാണ്. റേഡിയോയിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങള്‍ ശ്രവിച്ചുകൊണ്ട് ചീട്ടുകളിക്കുന്ന സംഘങ്ങള്‍ നമ്മെ അലോസരപ്പെടുത്തുന്നു. ഇവരുടെ കൂട്ടത്തുനിന്നുകൊണ്ട് ഹ്യൂലോ സ്വന്തം മുറിയിലെ ടേപ്പ് റിക്കോര്‍ഡര്‍ ഓണാക്കി വളരെ ഉച്ചത്തില്‍ സംഗീതം കേള്‍പ്പിക്കുന്നു. ചീട്ടുകളിക്കാര്‍ കേള്‍ക്കുന്ന വാര്ത്തകള്ക്കുമീതെ അത് ഉയര്‍ന്നുകേള്‍ക്കുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ ഒരു നേരമ്പോക്കായിക്കാണുന്നവരുടെ പ്രതിനിധിയാണ് ഇതിലെ ഓരോ കഥാപാത്രവും. സമയാസമയം തയ്യാറാകുന്ന ഭക്ഷണം ഹോട്ടലുകാരന്റെ ബല്ലടികേട്ട് കൃത്യമായി വന്ന് തിന്ന്, കുടിച്ച് കിടന്നുറങ്ങുന്ന ജനക്കൂട്ടം പ്രതിനിധാനം ചെയ്യുന്നത് മായികമായ ലോകത്ത് സ്വാംശീകരിക്കപ്പെട്ട പൊതുസമൂഹത്തെയാണ്.
ഇവിടുത്തെ വ്യവസ്ഥകള്‍ അനുസരിച്ചുകൊണ്ട്, അധ്വാന ബാഹ്യമായ സുഖസങ്കല്പത്തില് അഭിരമിക്കുന്ന വിഭാഗം. ഈ വ്യവസ്ഥകള്ക്കുപുറത്തു കടന്നാല്‍ അസ്ഥിത്വമില്ലാതായിത്തുരുമെന്ന കാര്യം പക്ഷേ ടാറ്റി തുറന്നുകാണിക്കുന്നു. ഹ്യൂലോയുമായി ടെന്നീസ് കളിച്ച് പരാജയപ്പെടുന്നവര്‍ വെളിപ്പെടുത്തുന്നത് അതാണ്. കളിയുടെ നിയമം ലംഘിച്ചുകൊണ്ടാണ് ഹ്യൂലോ ടെന്നീസ് കളിക്കുന്നത്. തോന്നിയപാടേ പന്തടിച്ചിടുമ്പോള് എതിരാളിക്ക് അത് സ്പര്ശിക്കാന്പോലും കഴിയുന്നില്ല. ഹ്യൂലോ കളിനിയമങ്ങള്‍ തെറ്റിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടുതന്നെ മറ്റുള്ളവര്‍ കളിക്കാന്‍ തയ്യാറാകുന്നു. ഇവിടെ ഹ്യൂലോ തൊടുത്തുവിടുന്ന ചിരി നിയമങ്ങള്‍ക്കെതിരെയുള്ള മുദ്രാവാക്യമായി മാറുന്നു.
ഓരോ തവണയും തകരാറിലായി വഴിയില്‍ കിടക്കുന്ന വാഹനം റോഡിലൂടെ കുതിച്ചുപായുന്ന മറുവശമാണ്. സമയം കളയാന്‍ മീന്‍പിടിത്തവും കുതിരസവാരിയും സണ്ബാത്തുമൊക്കെ അനുഷ്ഠിക്കുന്നവരുടെ ഇടയില്‍നിന്നുകൊണ്ട് ഹ്യൂലോ അധ്വാനിക്കുകയാണ്. എന്നാല്‍ ഈ അധ്വാനം മറ്റുള്ളവരെ മാറ്റിത്തീര്ക്കുന്നില്ല എന്നുള്ളിടത്താണ് ടാറ്റിയുടെ സിനിമ ഒരു കലയുടെ ധര്‍മം നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നത്. സിനിമയുടെ അവസാനം റിസോര്‍ട്ടിലുള്ളവര്‍ അവരവരുടെ ദേശത്തേക്ക് മടങ്ങുമ്പോള്‍ ഹ്യൂലോ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒഴിഞ്ഞുമാറിയിരിക്കുകയാണ്. കടല്‍ത്തീരത്തെ മണല്‍കൊണ്ട് ശില്പമുണ്ടാക്കുന്ന കുട്ടികള്‍ക്കൊപ്പം കൂടുന്നു. (ഏതുനിമിഷവും തകര്ന്നുവീഴേക്കാവുന്ന മണല്‍ ശില്പള്). എന്നാല്‍ റിസോര്‍ട്ടില്‍ ഒപ്പം താമസിച്ചിരുന്ന വൃദ്ധ ദമ്പതികള്‍ ഹ്യൂലോയെ വന്നുകണ്ട് യാത്ര ചോദിക്കുകയും വിലാസം കൈമാറുകയും ചെയ്യുന്നിടത്ത് ചെറിയൊരു സാധ്യത തുറന്നുതരുന്നുണ്ടെങ്കിലും ഒപ്പം നൃത്തംവയ്ക്കുകയും യാത്രചെയ്യുകയും ചെയ്ത സുന്ദരി ഉള്‍പ്പെടുന്ന യുവാക്കളുടെ കൂട്ടം ഹ്യൂലോയെ ശ്രദ്ധിക്കുന്നില്ല എന്നുള്ളത് ടാറ്റിയുടെ നൈരാശ്യ ബോധത്തെയാണ് വെളിപ്പെടുത്തുന്നത്. ടാറ്റിയുടെ മറ്റൊരു ചിത്രമായ ഫെസ്റ്റിവല്‍ ഡേ എന്ന ചിത്രത്തില്‍ ഇതേ നൈരാശ്യം കാണാം.
അമേരിക്കന്‍ ശൈലിയില്‍ തപാല്‍ വിതരണം സുഗമമാക്കാന്‍ പണിപ്പെട്ട് പരാജിതനായി പിന്‍വാങ്ങി കൃഷിപ്പണിയിലേക്ക് തിരിയുകയും അടുത്ത തലമുറയെ `കെട്ടുകുതിരകളുടെ' വഴിയേ തിരിഞ്ഞു പോകാന്‍ അനുവദിക്കുകയും ചെയ്യുന്നിടത്താണ് ഇത് വ്യക്തമാകുന്നത്. ടാറ്റി മുന്നോട്ടുവയ്ക്കുന്നത് രണ്ട് സാധ്യതയാണ്. ഒന്ന് പരാജയങ്ങളേറ്റുവാങ്ങി പഴയ അവസ്ഥയില്‍ തുടരുക, മറ്റൊന്ന് അമേരിക്കന്‍ പാത പിന്തുടരുക. ഇവിടെ നമ്മള് തിരിച്ചറിയേണ്ടത് ഈ രണ്ട് അവസ്ഥയും പുരോഗമനപരമല്ല എന്നതാണ്. നമ്മള് തിരിച്ചുപിടിക്കേണ്ടത് ഇതിനിടയില്‍ വിസ്മൃതമാകുന്ന ഇടത്തെയാണ്. അവിടെയാണ് യഥാര്‍ഥ ജീവിതമുള്ളത്. അത് അധ്വാന രഹിതമായ സുഖമോ അധ്വാനപരമായ അടിമത്തമോ അല്ല. മറിച്ച് ഇവതമ്മില്‍ പരസ്പരം ഇടയുന്ന രാഷ്ട്രീയ ബോധമാണ്. ഈ ബോധമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്. ഈയൊരു ബോധ്യത്തിലേക്ക് നമ്മള് നടന്നടുക്കുന്നത് ഉപരിവര്‍ഗത്തെ അലോസരപ്പെടുത്തുന്നതുകൊണ്ടാണ് അവര്‍ നമുക്ക് സുഖ സൗകര്യങ്ങള്‍ വച്ചുവിളമ്പുന്നത്. ഇത് തിരിച്ചറിയുക എന്നതാണ് പ്രധാനം.
ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്്
ആഘോഷത്തിന്റേയും വിനോദത്തിന്റേയും മുഹൂര്‍ത്തങ്ങളാണ് ഒഴിവുവേളകള്‍ എന്ന് വരുന്നത് അധ്വാന രഹിതമായ സമൂഹത്തിലാണ്. ഒഴിവുവേളകള്‍ ഉല്പാദന ബാഹ്യമാണെന്നും ഉപഭോഗപരമാണെന്നും പറയുമ്പോള്‍ ഉപഭോഗം സാധ്യമാകുന്ന പരിതസ്ഥിതിയെക്കുറിച്ച് നമ്മള് ചിന്തിക്കാതിരിക്കുന്നു. പൊതുസമൂഹത്തില്‍ മറഞ്ഞിരിക്കുന്ന അഥവാ മറച്ചുപിടിക്കപ്പെട്ട അധ്വാനവര്‍ഗ ജനതയുടെ അധ്വാനഫലം അനുഭവിച്ചുകൊണ്ടാണ് മറ്റൊരു സമൂഹം ഒഴിവുവേളകളെ അധ്വാനബാഹ്യമായി കൊണ്ടാടുന്നത് എന്ന് നമ്മള് തിരിച്ചറിയാതിരിക്കുന്നത് നമ്മളെല്ലാം നയിക്കപ്പെടുന്നത് ഈ ഒഴിവുവേളകളിലേക്കാണ് എന്നുള്ളതുകൊണ്ടാണ്. ഇത് ഒരു മായിക സ്ഥലസങ്കല്പമാണ്. ഈ സങ്കല്പത്തിനുള്ളില് അധ്വാനത്തിനും രാഷ്ട്രീയത്തിനും ഇടമില്ലാതാവുകയും നമ്മളെല്ലാപേരും രാഷ്ട്രീയമില്ലാത്ത, അധ്വാനമില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. `ബീച്ച് റിസോര്‍ട്ട്' എന്ന ഭൂപ്രദേശത്തിനുള്ളില്‍ നമ്മള് എത്തിപ്പെടുന്നത് അങ്ങനെയാണ്. രാഷ്ട്രീയ ബാഹ്യമായ സ്ഥലം യഥാര്‍ഥത്തില്‍ അങ്ങനെയല്ലെന്നും അത് ഉപരിവര്‍ഗ രാഷ്ട്രീയത്തിന്റെ വിളനിലമാണെന്നും നമ്മള് മനസിലാക്കാതെ പോവന്നു.
പൊതുസമൂഹം എല്ലായ്പ്പോഴും രാഷ്ട്രീയമായി, അധ്വാന വര്‍ഗമായി സംഘടിച്ചതുകൊണ്ടാണ് മനുഷ്യപുരോഗതി സാധ്യമായതെന്ന ബോധത്തെ സുഖം, വിനോദം, ഒഴിവുവേളകള്‍ എന്നിങ്ങനെയുള്ള സങ്കല്പമുപയോഗിച്ച് ഇല്ലാതാക്കുന്നു. ഇവിടെ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ രാഷ്ട്രീയവും നമ്മുടെ ജീവിതവുമാണ്. ഇത്തരം മായികമായ സുഖസങ്കല്പത്തില്നിന്ന് കുതറിമാറി രാഷ്ട്രീയരഹിത സങ്കല്പത്തിനുള്ളിലെ രാഷ്ട്രീയം തിരിച്ചറിയേണ്ടത് അനിവാര്യമാകുന്നതുകൊണ്ടാണ് ഫ്രഞ്ച് ചലച്ചിത്രകാരനായ ഴാക് ടാറ്റിയുടെ `മണ്‍സൂര്‍ ഹ്യൂലോസ് ഹോളി ഡേ' എന്ന സിനിമ നമ്മള് വീണ്ടും കാണുന്നത്.
സിനിമയില്‍ ഒരു വലിയ സാനിധ്യമായി `ബീച്ച് റിസോര്‍ട്ട്' നിറയുന്നത് സുഖം തരുന്ന മായികമായ ഒരു സ്ഥലം എന്ന നിലയിലാണ്. വളരെ വൃത്തിയിലും വെടിപ്പിലും വ്യവസ്ഥചെയ്യപ്പെട്ട ഇടം. ഈ ഇടത്തിലേക്കാണ് ഴാക് ടാറ്റി (ഹ്യൂലോ) തന്റെ പഴഞ്ചന്‍ കാര്‍ ഓടിച്ച് കയറ്റി ഇതിനുള്ളിലെ വ്യവസ്ഥകളെയെല്ലാം തകിടംമറിക്കുന്നത്.
സ്വന്തം ദേശം വിട്ട് ഒഴിവുദിനങ്ങള്‍ ആഘോഷിക്കാന്‍ ബീച്ച് റിസോര്‍ട്ടിലെത്തുന്ന ജനക്കൂട്ടത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്. റിസോര്‍ട്ടിനുള്ളില്‍ ഓരോരുത്തരും അവരവരുടേതായ വിനോദങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ (ചീട്ടുകളി, തീനുംകുടിയും മറ്റും) പശ്ചാത്തലത്തില്‍ നമ്മള് കേള്‍ക്കുന്നത് രാജ്യത്തിന്റെ വാര്‍ത്തയാണ്. റേഡിയോയിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങള്‍ ശ്രവിച്ചുകൊണ്ട് ചീട്ടുകളിക്കുന്ന സംഘങ്ങള്‍ നമ്മെ അലോസരപ്പെടുത്തുന്നു. ഇവരുടെ കൂട്ടത്തുനിന്നുകൊണ്ട് ഹ്യൂലോ സ്വന്തം മുറിയിലെ ടേപ്പ് റിക്കോര്‍ഡര്‍ ഓണാക്കി വളരെ ഉച്ചത്തില്‍ സംഗീതം കേള്‍പ്പിക്കുന്നു. ചീട്ടുകളിക്കാര്‍ കേള്‍ക്കുന്ന വാര്ത്തകള്ക്കുമീതെ അത് ഉയര്‍ന്നുകേള്‍ക്കുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ ഒരു നേരമ്പോക്കായിക്കാണുന്നവരുടെ പ്രതിനിധിയാണ് ഇതിലെ ഓരോ കഥാപാത്രവും. സമയാസമയം തയ്യാറാകുന്ന ഭക്ഷണം ഹോട്ടലുകാരന്റെ ബല്ലടികേട്ട് കൃത്യമായി വന്ന് തിന്ന്, കുടിച്ച് കിടന്നുറങ്ങുന്ന ജനക്കൂട്ടം പ്രതിനിധാനം ചെയ്യുന്നത് മായികമായ ലോകത്ത് സ്വാംശീകരിക്കപ്പെട്ട പൊതുസമൂഹത്തെയാണ്.
ഇവിടുത്തെ വ്യവസ്ഥകള്‍ അനുസരിച്ചുകൊണ്ട്, അധ്വാന ബാഹ്യമായ സുഖസങ്കല്പത്തില് അഭിരമിക്കുന്ന വിഭാഗം. ഈ വ്യവസ്ഥകള്ക്കുപുറത്തു കടന്നാല്‍ അസ്ഥിത്വമില്ലാതായിത്തുരുമെന്ന കാര്യം പക്ഷേ ടാറ്റി തുറന്നുകാണിക്കുന്നു. ഹ്യൂലോയുമായി ടെന്നീസ് കളിച്ച് പരാജയപ്പെടുന്നവര്‍ വെളിപ്പെടുത്തുന്നത് അതാണ്. കളിയുടെ നിയമം ലംഘിച്ചുകൊണ്ടാണ് ഹ്യൂലോ ടെന്നീസ് കളിക്കുന്നത്. തോന്നിയപാടേ പന്തടിച്ചിടുമ്പോള് എതിരാളിക്ക് അത് സ്പര്ശിക്കാന്പോലും കഴിയുന്നില്ല. ഹ്യൂലോ കളിനിയമങ്ങള്‍ തെറ്റിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടുതന്നെ മറ്റുള്ളവര്‍ കളിക്കാന്‍ തയ്യാറാകുന്നു. ഇവിടെ ഹ്യൂലോ തൊടുത്തുവിടുന്ന ചിരി നിയമങ്ങള്‍ക്കെതിരെയുള്ള മുദ്രാവാക്യമായി മാറുന്നു.
ഓരോ തവണയും തകരാറിലായി വഴിയില്‍ കിടക്കുന്ന വാഹനം റോഡിലൂടെ കുതിച്ചുപായുന്ന മറുവശമാണ്. സമയം കളയാന്‍ മീന്‍പിടിത്തവും കുതിരസവാരിയും സണ്ബാത്തുമൊക്കെ അനുഷ്ഠിക്കുന്നവരുടെ ഇടയില്‍നിന്നുകൊണ്ട് ഹ്യൂലോ അധ്വാനിക്കുകയാണ്. എന്നാല്‍ ഈ അധ്വാനം മറ്റുള്ളവരെ മാറ്റിത്തീര്ക്കുന്നില്ല എന്നുള്ളിടത്താണ് ടാറ്റിയുടെ സിനിമ ഒരു കലയുടെ ധര്‍മം നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നത്. സിനിമയുടെ അവസാനം റിസോര്‍ട്ടിലുള്ളവര്‍ അവരവരുടെ ദേശത്തേക്ക് മടങ്ങുമ്പോള്‍ ഹ്യൂലോ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒഴിഞ്ഞുമാറിയിരിക്കുകയാണ്. കടല്‍ത്തീരത്തെ മണല്‍കൊണ്ട് ശില്പമുണ്ടാക്കുന്ന കുട്ടികള്‍ക്കൊപ്പം കൂടുന്നു. (ഏതുനിമിഷവും തകര്ന്നുവീഴേക്കാവുന്ന മണല്‍ ശില്പള്). എന്നാല്‍ റിസോര്‍ട്ടില്‍ ഒപ്പം താമസിച്ചിരുന്ന വൃദ്ധ ദമ്പതികള്‍ ഹ്യൂലോയെ വന്നുകണ്ട് യാത്ര ചോദിക്കുകയും വിലാസം കൈമാറുകയും ചെയ്യുന്നിടത്ത് ചെറിയൊരു സാധ്യത തുറന്നുതരുന്നുണ്ടെങ്കിലും ഒപ്പം നൃത്തംവയ്ക്കുകയും യാത്രചെയ്യുകയും ചെയ്ത സുന്ദരി ഉള്‍പ്പെടുന്ന യുവാക്കളുടെ കൂട്ടം ഹ്യൂലോയെ ശ്രദ്ധിക്കുന്നില്ല എന്നുള്ളത് ടാറ്റിയുടെ നൈരാശ്യ ബോധത്തെയാണ് വെളിപ്പെടുത്തുന്നത്. ടാറ്റിയുടെ മറ്റൊരു ചിത്രമായ ഫെസ്റ്റിവല്‍ ഡേ എന്ന ചിത്രത്തില്‍ ഇതേ നൈരാശ്യം കാണാം.
അമേരിക്കന്‍ ശൈലിയില്‍ തപാല്‍ വിതരണം സുഗമമാക്കാന്‍ പണിപ്പെട്ട് പരാജിതനായി പിന്‍വാങ്ങി കൃഷിപ്പണിയിലേക്ക് തിരിയുകയും അടുത്ത തലമുറയെ `കെട്ടുകുതിരകളുടെ' വഴിയേ തിരിഞ്ഞു പോകാന്‍ അനുവദിക്കുകയും ചെയ്യുന്നിടത്താണ് ഇത് വ്യക്തമാകുന്നത്. ടാറ്റി മുന്നോട്ടുവയ്ക്കുന്നത് രണ്ട് സാധ്യതയാണ്. ഒന്ന് പരാജയങ്ങളേറ്റുവാങ്ങി പഴയ അവസ്ഥയില്‍ തുടരുക, മറ്റൊന്ന് അമേരിക്കന്‍ പാത പിന്തുടരുക. ഇവിടെ നമ്മള് തിരിച്ചറിയേണ്ടത് ഈ രണ്ട് അവസ്ഥയും പുരോഗമനപരമല്ല എന്നതാണ്. നമ്മള് തിരിച്ചുപിടിക്കേണ്ടത് ഇതിനിടയില്‍ വിസ്മൃതമാകുന്ന ഇടത്തെയാണ്. അവിടെയാണ് യഥാര്‍ഥ ജീവിതമുള്ളത്. അത് അധ്വാന രഹിതമായ സുഖമോ അധ്വാനപരമായ അടിമത്തമോ അല്ല. മറിച്ച് ഇവതമ്മില്‍ പരസ്പരം ഇടയുന്ന രാഷ്ട്രീയ ബോധമാണ്. ഈ ബോധമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്. ഈയൊരു ബോധ്യത്തിലേക്ക് നമ്മള് നടന്നടുക്കുന്നത് ഉപരിവര്‍ഗത്തെ അലോസരപ്പെടുത്തുന്നതുകൊണ്ടാണ് അവര്‍ നമുക്ക് സുഖ സൗകര്യങ്ങള്‍ വച്ചുവിളമ്പുന്നത്. ഇത് തിരിച്ചറിയുക എന്നതാണ് പ്രധാനം.
No comments:
Post a Comment